Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court

Thrissur

ബാങ്കിന്‍റെ അനധികൃതനിർമാണം പൊളിക്കണം: ഹൈക്കോടതി

പുന്നയൂർക്കുളം: സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലെ അനധികൃതനിർമാണങ്ങൾ പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ചട്ടം ലംഘിച്ചാണ് നിർമാണം നടത്തിയതെന്നു കാണിച്ച് പനന്തറസ്വദേശിയും പഞ്ചായത്തംഗവുമായ എം.ബി.സുജീഷ് നൽകിയ ഹർജിയിലാണ് ഉത്തരവ്.

ബാങ്ക് അധികൃതർക്ക് പഞ്ചായത്ത് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതേതുടർന്ന് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു .

ബാങ്കിന് കോടതി നോട്ടിസ് അയച്ചു. ആരും ഹാജരായില്ല. ഇതേ തുടർന്ന് 2021 ലെ ഉത്തരവ് എട്ട് ആഴ്ചയ്ക്കുള്ളിൽ പഞ്ചായത്ത് സെക്രട്ടറി നടപ്പാക്കണമെന്നാണ് ജസ്റ്റിസ്ഹരിശങ്കർ വി. മേനോന്‍റെ വിധി. പെർമിറ്റ് എടുക്കാതെ നിർമിച്ച കെട്ടിടം പൊളിക്കാൻ 2021 ൽ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായില്ല.

25 ലക്ഷം രൂപ ചെലവിൽ ഓഡിറ്റോറിയം നിർമിച്ചശേഷമാണ് പെർമിറ്റിന് അപേക്ഷ നൽകിയത്. ഹർജിക്കാരനു വേണ്ടി അഡ്വ.വി.എ.വിനോദ് ഹാജരായി.

Kerala

നടിയെ ആക്രമിച്ച കേസിൽ നാടകീയ രംഗങ്ങൾ; കോടതിയിൽ വികാരാധീനയായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വെച്ചു.

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു.

ഈ ഘട്ടത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി പറഞ്ഞു. ശിക്ഷ മരവിപ്പിക്കരുതെന്നും അവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴയിട്ടിട്ടുള്ള കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.

സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ വീണ്ടും പ്രതിയായി. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്‍റെയും വിശദമായ വാദമുഖങ്ങൾ രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെക്കുകയായിരുന്നു.

Kerala

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്തിന് തിരിച്ചടി. 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും പത്താം തീയതി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനി അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.

തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കമ്പനിയോട് 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ചർച്ച വരെ ജീവനക്കാർ ജോലിയിൽ തുടരുമെന്നു തീരുമാനിക്കാൻ തൊഴിൽ വകുപ്പിന് പുതിയ ലേബർ കോഡ് പ്രകാരം അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപ്പിച്ചത്.

എന്നാൽ, നീക്കം സർക്കാരിന്‍റെ സമവായ ശ്രമത്തിന്‍റെ ഭാഗമായാണെന്നു വ്യക്തമാക്കിയ കോടതി പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് അനുനയ ശ്രമം നടത്തണമെന്നും നിർദേശം നൽകി. അതേസമയം, പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടരുകയാണ് കോറോ ഹെൽത്ത്. ജോലിക്ക് എത്തിയ ജീവനക്കാരോട് ഓഫീസിൽ പ്രവേശിക്കരുതെന്നാണ് കമ്പനി നൽകിയിരിക്കുന്ന നിർദേശം.

ജൂലൈ പത്തുവരെ പിരിച്ചുവിടൽ മരവിപ്പിച്ചെന്നു നേരത്തെ നടന്ന ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണയിൽ നിന്നാണ് കോറോ ഹെൽത്ത് പിന്മാറിയത്. കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്തിരുന്ന എണ്ണൂറിലധികം ജീവനക്കാരെയാണ് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും നൽകാതെ വെള്ളിയാഴ്ച കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയത്.

Kerala

എജി ആവശ്യപ്പെട്ടു, ഹൈക്കോടതിയിൽ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ

കൊച്ചി: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം കൂട്ടി സർക്കാർ ഉത്തരവ്. 11 പുതിയ തസ്തികയാണ് അധികം സൃഷ്ടിച്ചത്‌. മൂന്ന് സ്പെഷൽ പ്ലീഡർമാർ, നാല് സീനിയർ ഗവൺമെന്‍റ് പ്ലീഡർ, അഞ്ച് ഗവൺമെന്‍റ് പ്ലീഡർ തസ്തികയാണ് അധികമായി സൃഷ്ടിച്ചത്.

ജഡ്ജിമാരുടെ എണ്ണം കൂടിയതും കേസുകളുടെ ബാഹുല്യവും കണക്കിലെടുത്ത് കൂടുതൽ അഭിഭാഷകരെ നിയമിക്കണമെന്ന എജിയുടെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.

നിലവിൽ 137 ഗവൺമെന്‍റ് പ്ലീഡർമാർ ഹൈക്കോടതിയിലുണ്ട്. ഒരു വർഷത്തേക്കാണ് പുതിയ താൽകാലിക നിയമനം. എന്നാൽ പിന്നീട് ഇത് സ്ഥിരപ്പെടുത്തുകയോ ദീർഘിപ്പിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

Kerala

വിവാദ ഉത്തരവ് ചോദ്യം ചെയ്ത് പരാതിക്കാരൻ; കശുവണ്ടി കോർപറേഷൻ അഴിമതിക്കേസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതിക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.

പൊതുപ്രവർത്തകൻ കടകംപള്ളി മനോജാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ ഉത്തരവിന്‍റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും. അഴിമതിക്ക് കുടപിടിക്കുന്ന ഉത്തരവിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കേസിൽ പ്രതിസ്ഥാനത്തുള്ള ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്‍റിന് കത്ത് നൽകിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നാണ് കെ.പി. ഹരിദാസിന്‍റെ നിലപാട്.

Kerala

ഇഡി സംഘത്തെ ആക്രമിച്ച സംഭവം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സംഘത്തെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിച്ച് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തി ചീഫ് ജസ്റ്റീസ് സൗമൻ സെൻ, ജസ്റ്റീസ് വി.എം. ശ്യാംകുമാർ ഇതു സംബബന്ധിച്ച ഹർജി തീർപ്പാക്കി. സിഎംആർഎൽ - എക്സാലോജിക് പണമിടപാട് കേസ് അന്വേഷിക്കുന്ന ഇഡി സംഘത്തിനു നേരേയാണ് ആക്രമണമുണ്ടായത്.

അന്വേഷണം സംബന്ധിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ടി. വീണ പ്രതിയായ സിഎംആർഎൽ - എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് 25ഓളം പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇഡിക്കെതിരെ നടന്ന ആക്രമണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി പൊതുതാൽ‍പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണത്തിലെടുത്ത കേസിന്‍റെ അന്വേഷണം ഒച്ചിഴയുന്ന വേഗത്തിലാണെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. എന്നാൽ സംഭവം നടന്നിട്ട് 10 ദിവസം പോലും തികഞ്ഞിട്ടില്ലെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു.

Movies

ബോബി ചെമ്മണ്ണൂരിന് ആശ്വാസം; പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി, തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ  

നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കിയതോടെയാണ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ പരസ്യമായി ബോബി ചെമ്മണ്ണൂര്‍ ഖേദ പ്രകടനം നടത്തിയിരുന്നു.

ഇതോടെ ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

Kerala

ബോബി ചെമ്മണ്ണൂരിന് ആശ്വാസം; പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി, തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി: നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിലെ വിചാരണ കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് നടി ഹൈക്കോടതിയില്‍ സത്യവാഗ്മൂലം നല്‍കിയതോടെയാണ് തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ പരാതിക്കാരിയുടെ നിലപാട് കോടതി തേടിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വിഷയത്തില്‍ പരസ്യമായി ബോബി ചെമ്മണ്ണൂര്‍ ഖേദ പ്രകടനം നടത്തിയിരുന്നു.

ഇതോടെ ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ചു, കേസ് ഒത്തുതീര്‍പ്പായെന്ന് നടി കോടതിയില്‍ സത്യവാഗ്മൂലം നല്‍കി. ഇത് പരിഗണിച്ചാണ് കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്.

Kerala

കുംഭമേള പെൺകുട്ടിയുടെ ഭർത്താവിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: കുംഭമേള വൈറൽ താരത്തെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സാവകാശം വേണമെന്ന ഭർത്താവ് മുഹമ്മദ് ഫർമാന്‍റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിലാണ് ഇപ്പോൾ കേരളത്തിലുള്ള ഫർമാൻ കൂടുതൽ സമയം തേടി ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മറ്റൊരു സംസ്ഥാനത്തെ കോടതിയുടെ അധികാരപരിധിക്കകത്തു വരുന്ന കേസിൽ ട്രാൻസിറ്റ് മുൻകൂർ ജാമ്യം നീട്ടാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ ഉത്തരവ്. ഈ ആവശ്യമുന്നയിച്ച് മധ്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന പിതാവിന്‍റെ പരാതിയെത്തുടർന്ന് പോക്സോ അടക്കം വകുപ്പുകൾ ചുമത്തി മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഫർമാൻ. രണ്ട് സമുദായക്കാരായ തങ്ങളെ മധ്യപ്രദേശിലേക്കു കൊണ്ടുപോയാൽ ദുരഭിമാനക്കൊലയ്ക്കു വരെ ഇരയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫർമാനും പെൺകുട്ടിയും നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മുൻകൂർ ജാമ്യഹർജി പിന്നീട് ട്രാൻസിറ്റ് ഹർജിയായി ഭേദഗതി ചെയ്താണു നൽകിയത്. മധ്യപ്രദേശ് കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചുകൊണ്ട് ഒരു മാസത്തേക്ക് അറസ്റ്റ് തടഞ്ഞു കോടതി ഉത്തരവിടുകയും ചെയ്തു. മധ്യപ്രദേശ് കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയാണു ഫർമാൻ ഹൈക്കോടതിയിൽ ഉപഹർജി നൽകിയത്.

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന് തിരിച്ചടി; അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റേതാണ് വിധി. ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയതിന് പിന്നാലെ ആയിരുന്നു ഫര്‍മാന്‍ കേരള ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പോക്‌സോ കേസില്‍ ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മധ്യപ്രദേശ് പ്രത്യേക കോടതിയാണ് തള്ളിയത്. നേരത്തെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഫര്‍മാന് ഒരു മാസത്തെ സാവകാശം ഹൈക്കോടതി നല്‍കിയിരുന്നു.

മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ അറസ്റ്റിനുള്ള വിലക്ക് നീട്ടണം, പോലീസ് സംരക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് ഫര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഫർമാനെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് നീക്കം ശക്തമാക്കും.

Kerala

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: സംരക്ഷണം തുടരണം, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്‍മാന്‍റെ മുന്‍കൂര്‍ ജാമ്യപേക്ഷ മധ്യപ്രദേശ് കോടതി തള്ളിയ സാഹചര്യത്തിലാണ് കേരളത്തില്‍ തുടരുന്ന ഇവര്‍ക്ക് പോലീസ് സംരക്ഷണം തുടരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടണമെന്ന് ആവശ്യപ്പെട്ട്, ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കാന്‍ ഫര്‍മാന് ഒരു മാസത്തെ സാവകാശം കേരള ഹൈക്കോടതി നല്‍കിയിരുന്നു. മധ്യപ്രദേശ് പ്രത്യേക കോടതി ജാമ്യഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് വീണ്ടും ഫര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പോക്‌സോ കേസില്‍ പ്രതിയായ ഹര്‍മാന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി യാതൊരു തരത്തിലും സഹകരിച്ചിട്ടില്ലെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസിന്‍റെ മുന്നോട്ടു പോക്കിനെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

പ്രതി സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകള്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഫര്‍മാനെ അറസ്റ്റ് ചെയ്യാന്‍ മധ്യപ്രദേശ് പോലീസ് നീക്കം ശക്തമാക്കും.

Kerala

  കശുവണ്ടി അഴിമതി കേസ്: ആര്‍. ചന്ദ്രശേഖരന് കുരുക്ക്, സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍

 

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ബുധനാഴ്ച രാത്രി വൈകിയാണ് പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നല്‍കിയ മാപ്പ് അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ജൂണ്‍ 22ന് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ജൂലൈ രണ്ടിനകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കശുവണ്ടി ഇറക്കുമതി ചെയ്തതിലും സംസ്‌കരണത്തിനായി കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോര്‍പറേഷനില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കേസിന് ആധാരം. ക്രൈംബ്രാഞ്ച് അന്വേഷിച്ച ഈ കേസ് പിന്നീട് 2015 സെപ്റ്റംബര്‍ 23ല്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സിബിഐക്ക് കൈമാറുന്നത്.

പ്രോസിക്യൂഷന് അനുമതി തേടിയുള്ള സിബിഐയുടെ അപേക്ഷ പിണറായി സര്‍ക്കാര്‍ മൂന്നു തവണ നിഷേധിച്ചിരുന്നു. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയായ ഐഎന്‍ടിയുസി നേതാവിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭ വേഗത്തില്‍ തീരുമാനമെടുത്തത്.

അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റപത്രം ഫയല്‍ ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കാത്തതിനെതിരെ 2021ല്‍ പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്. ചന്ദ്രശേഖരന് പുറമെ കോര്‍പ്പറേഷന്‍ മുന്‍ എം.ഡി രതീഷിനെയും കേസില്‍ പ്രോസിക്യൂട്ട് ചെയ്യും. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയതോടെ, ആര്‍ ചന്ദ്രശേഖരന് ഐഎന്‍ടിയുസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമായേക്കും.

Kerala

ഹൈക്കോടതിയുടെ ഇടപെടലില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ക്ഷേത്ര ഭരണങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടലില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. എല്ലാ കാര്യങ്ങളിലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍ നയപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.

അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ പോലും കോടതിയുടെ അനുമതി വേണ്ടി വരുന്നതിനാല്‍ കാലതാമസം നേരിടുന്നു. ദേവസ്വം ബോര്‍ഡിന്‍റെ ആകെയുള്ള ചെലവു ആകെ വരവിനെ അധികരിക്കാത്ത വിധത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതായും മന്ത്രി പറഞ്ഞു.

Kerala

തദ്ദേശ വകുപ്പ് ഓംബുഡ്‌സ്മാനെ ഉടൻ നിയമിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തദ്ദേശസ്ഥാപന ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി.

നിലവില്‍ ഓംബുഡ്‌സ്മാന്‍ ഇല്ലാത്തതിനാല്‍ ഹൈക്കോടതിയിലേക്കും ലോകായുക്തയിലേക്കും ഹര്‍ജികളുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.

ഈ വിഷയങ്ങളിലേറെയും ഓംബുഡ്‌സ്മാന്‍ തീര്‍പ്പുണ്ടാക്കേണ്ടതാണ്. സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു നടപടികള്‍ അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിന് കോടതി നിര്‍ദേശം നല്‍കി.

Kerala

ചട്ടങ്ങള്‍ ലംഘിച്ച് ബാര്‍ ലൈസന്‍സ്, സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ച് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്‍ജി നല്‍കിയത്.

ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2022 മുതല്‍ അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്‍റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.

147 ഓളം ബാര്‍ ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചു. ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം വേണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.

Kerala

കേരള സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനം: സ്‌റ്റേ ഇല്ല, വിസിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനത്തില്‍ ഇടക്കാല സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കോടതി നോട്ടീസ് അയച്ചു. അഡ്വ. ഗിരിജ ഗോപാലിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിന്‍ഡിക്കറ്റ് അംഗം ഡോ. ടി.ആര്‍. മനോജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

സര്‍വകലാശാലയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സ്ഥാനത്തു നിന്നും അഡ്വ. തോമസ് എബ്രഹാമിനെ നീക്കി, വിസി അഡ്വ. ഗിരിജ ഗോപാലിനെ നിയമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് സിന്‍ഡിക്കേറ്റ് അംഗം ഹര്‍ജി നല്‍കിയത്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് വിസിക്ക് നോട്ടീസ് അയച്ചു. വിസി മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. യൂണിവേഴ്‌സിറ്റികളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിയമനം സിന്‍ഡിക്കറ്റിന്റെ അധികാരമാണ്. അത് മറികടന്നാണ് വിസി ഗിരിജ ഗോപാലിനെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി നിയമിച്ചത്.

അതിനാല്‍ നിയമനം റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ സിന്‍ഡിക്കേറ്റ് അംഗം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കോടതി അടിയന്തര സ്‌റ്റേ നല്‍കിയില്ല. കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. വിസിക്ക് നോട്ടീസ് അയച്ച് കോടതി കേസ് പിന്നീട് പരിഗണിക്കാന്‍ മാറ്റി.

National

തൃണമൂലിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ അടിയന്തര വാദം കേൾക്കാതെ ഹൈക്കോടതി

കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജിയിൽ അടിയന്തരവാദം കേൾക്കുന്നതിൽനിന്ന് കോൽക്കത്ത ഹൈക്കോടതി പിന്മാറി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

കേസിനു മുൻഗണന നൽകി അടിയന്തരമായി വാദം കേൾക്കണമെന്ന ടിഎംസിയുടെ ആവശ്യം ജസ്റ്റീസ് സൗഗത ഭട്ടാചാര്യ നിരസിച്ചു. നിലവിലെ ലിസ്റ്റിംഗ് ക്രമമനുസരിച്ച് മാത്രമേ കേസ് പരിഗണക്കൂവെന്നു കോടതി വ്യക്തമാക്കി. ഏകദേശം 440 കോടി രൂപയുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകളാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്. വിമതനേതാവ് ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ചില എംഎൽഎമാർ ബിധാനഗർ പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെതുടർന്നാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

അക്കൗണ്ടുകളിലെ പണത്തിന്‍റെ ഉറവിടത്തെപ്പറ്റിയും ദൂരുഹമായ ഇടപാടുകളെപ്പറ്റിയും അന്വേഷണം വേണമെന്നാണു വിമത എംഎൽഎമാരുടെ ആവശ്യം. ഈ തുക നിയമപരമായ സ്രോതസുകളിൽനിന്നാണോ അതോ പൊതുഫണ്ട് വകമാറ്റൽ, അഴിമതിപ്പണം തുടങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണോ എത്തിയതെന്ന് കണ്ടെത്തണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം.

Kerala

മുട്ടില്‍ ഈട്ടി മുറി: കുപ്പാടി ഡിപ്പോയിലെ തടികള്‍ ലേലം ചെയ്യുന്നതിന് സ്റ്റേ

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ചതും കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിന് ബത്തേരി മുന്‍സിഫ് മജിട്രേറ്റ് കോടതി(ഒന്ന്) കഴിഞ്ഞ 16ന് വനം വകുപ്പിനു നല്‍കിയ അനുമതി ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

മരംമുറിക്കേസിലെ പ്രതികളില്‍ ഒരാളായ വാഴവറ്റ റോജി അഗസ്റ്റിന്‍റെ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഹര്‍ജിയില്‍ അന്തിമതീര്‍പ്പ് ആകുന്നതുവരെ ലേല നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ജസ്റ്റീസ് എസ്. ഈശ്വരന്‍റെ ഉത്തരവ്.

സൗത്ത് വയനാട് ഡിഎഫ്ഒയുടെ ഹര്‍ജിയിലാണ് തടികള്‍ ലേലം ചെയ്യുന്നതിന് ബത്തേരി കോടതി അനുമതി നല്‍കിയത്. അനധികൃതമായി മുറിച്ചതില്‍ 800 കഷണം ഈട്ടിയാണ് ഡിപ്പോയില്‍. 112 മരങ്ങളുടേതാണ് ഇത്രയും കഷണങ്ങള്‍.

തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ബത്തേരി കോടതി നേരത്തേ തള്ളിയിരുന്നു. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടി 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.

തടികള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹര്‍ജി സമര്‍പ്പിച്ചത്.

Kerala

35 ലക്ഷം തട്ടിയെന്ന പരാതി; കേസ് റദ്ദാക്കണമെന്ന മെന്‍റലിസ്റ്റ് ആദിയുടെ ഹര്‍ജി തള്ളി

കൊച്ചി: പരിപാടി നടത്തിപ്പിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ മെന്‍റലിസ്റ്റ് ആദി എന്ന ആദര്‍ശ്, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

പരാതിക്കാരനുമായി വിഷയം ഒത്തുതീര്‍പ്പായതിനാല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നും നാലും പ്രതികളായ ആദി, ജിസ് ജോയി, രണ്ടും മൂന്നും പ്രതികളായ മിഥുന്‍, വി. അരുണ്‍ പ്രസാദ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് തള്ളിയത്.

താന്‍ ഒത്തുതീര്‍പ്പിന് തയാറായിട്ടില്ലെന്ന് പരാതിക്കാരനായ എറണാകുളം സ്വദേശി വി.ജെ. മാത്യു അറിയിച്ചത്പരിഗണിച്ചാണ് കോടതി നടപടി. ആദിയുടെ 'ഇന്‍സോമ്‌നിയ' എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്.

Kerala

ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി. കേസിലെ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു.

പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്‍റെ നിർദേശത്തിന് വിരുദ്ധമായിട്ടുള്ള സമീപനമാണ് പ്രോസിക്യൂട്ടർ സ്വീകരിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടറുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. അതേസമയം പ്രതിക്ക് ജാമ്യം ലഭിച്ചതിനെതിരേ പോലീസ് നൽകിയ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ തിരുവനന്തപുരത്തെ കീഴിക്കോടതിയിലും ഇഡി അപേക്ഷ നൽകിയിരുന്നു.

Kerala

മയക്കുമരുന്ന് കേസുകളുടെ കണക്ക് തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന മയക്കുമരുന്നു കേസുകളുടെ കണക്ക് അറിയിക്കണമെന്ന് ഹൈക്കോടതി ഭരണവിഭാഗത്തിന് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം കേസുകളുടെ കണക്കും വിവരങ്ങളും നല്‍കാനാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

തിരുവനന്തപുരത്തും എറണാകുളത്തും പ്രത്യേക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാന്‍ കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. മഞ്ചേരി, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ കോടതികള്‍ തുടങ്ങുന്നത് സജീവ പരിഗണനയിലാണെന്നും അറിയിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്തു ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ വിഷയം മന്ത്രിസഭയിലെത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സമയം തേടി.

Kerala

കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നപടി; കോടതി വിധി അംഗീകരിക്കുന്നെന്ന് മേയർ

തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടിയിൽ പ്രതികരണവുമായി മേയർ വി.വി.രാജേഷ്. സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധി പൂർണമായി അംഗീകരിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു.

20 ബിജെപി അംഗങ്ങൾ ഒരിക്കൽ കൂടി സത്യപ്രതിജ്ഞ ചെയ്യും. ജൂൺ 29 ന് കൗൺസിൽ യോഗം ചേരും. 20 അംഗങ്ങളുടെ സത്യപ്രതിജ്ഞയും അന്ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റു പല ദൈവങ്ങളുടെ പേരിലും പലരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പക്ഷെ തങ്ങള്‍ പരാതിയുമായി പോയിട്ടില്ല. സെലക്ടീവായി സംരക്ഷിക്കാനുള്ള നീക്കം ആണ് പരാതിക്കാരൻ നടത്തിയതെന്നും മേയർ കുറ്റപ്പെടുത്തി.

Kerala

ബിജെപിക്ക് തിരിച്ചടി; ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്.

ഇത് ചട്ടലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവർ നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.

സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്രതിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

കേരള മുനിസിപ്പാലിറ്റി നിയമം 1994ന്‍റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർ‍മാർ‌ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപത്മനാഭസ്വാമിയുടെ നാമത്തിൽ‍, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരതമാതാവിന്‍റെ നാമത്തിൽ, തിരുവല്ലം പരശുരാമന്‍റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർ‍ഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്‍റെയും ശ്രീ മഹാവിഷ്ണുവിന്‍റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീധർമശാസ്താവിന്‍റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

 

Kerala

ഡോ. കെ.ജെ.റീനയ്ക്ക് തിരിച്ചടി; ട്രൈബ്യൂണൽ സ്റ്റേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. കെ.ജെ.റീനയെ മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. സ്ഥലംമാറ്റം തടഞ്ഞുകൊണ്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ സ്റ്റേ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർണായക നടപടി. ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.

സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തർക്കവിഷയം ട്രൈബ്യൂണൽ തന്നെ വിശദമായി പരിഗണിച്ച് തീർപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ അധിക ചുമതല നൽകിയ ഡോ.വി.മീനാക്ഷി 13ന് തന്നെ ചുമതലയേറ്റിരുന്നു.

പുതിയ ആൾ ചുമതലയേറ്റ സാഹചര്യം കൂടി പരിഗണിച്ചാണ് ട്രൈബ്യൂണലിന്‍റെ സ്റ്റേ ഉത്തരവ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. റീനയ്ക്ക് പകരം നിയമിക്കപ്പെട്ടയാൾ കഴിഞ്ഞ 13ന് ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ അധികച്ചുമതല ഏറ്റെടുത്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നു കോടതി പറഞ്ഞു.

ഈ സാഹചര്യത്തിൽ 18ന് ട്രൈബ്യൂണൽ ഇടക്കാല സ്‌റ്റേ അനുവദിച്ചത് ഗുരുതരമായ പിഴവാണെന്നും ഹൈക്കോടതി പറഞ്ഞു.

Kerala

ഡിഎച്ച്എസ് തര്‍ക്കത്തില്‍ ഹൈക്കോടതി വിധി ഇന്ന്; ആരോഗ്യവകുപ്പിന് നിര്‍ണായകം

കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു ഡോ. കെ.ജെ. റീനയെ നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക.

2026 ഫെബ്രുവരിയില്‍ ഡോ. റീനയുടെ നിയമന കാലയളവ് അവസാനിച്ചതാണെന്ന് അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് കെ.ജെ. റീനയെ മാറ്റുകയും അഡീഷണല്‍ ഡയറക്ടറായ ഡോ. വി. മീനാക്ഷിക്ക് ചുമതല നല്‍കുകയും ചെയ്തിരുന്നു. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടര്‍ ആയാണ് ഡോ. റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.

സ്ഥലം മാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. തസ്തിക അപ്ഗ്രേഡ് ചെയ്ത ശേഷമാണ് ഡോ. റീനയെ എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലം മാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായി എന്നുമായിരുന്നു ഡോ. റീനയുടെ വാദം.

അതേസമയം, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആസ്ഥാനത്ത് കസേരകളിയുടെ അവസ്ഥയാണ് നിലവില്‍. സ്ഥലം മാറ്റത്തിന് സ്റ്റേ നേടിയ ഡോ. റീനയും സര്‍ക്കാര്‍ ചുമതല നല്‍കിയ ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളില്‍ ഓഫീസില്‍ മുഖാമുഖം കസേരകളില്‍ തുടരുകയായിരുന്നു.

Kerala

വൈറ്റില ആർമി ഫ്ലാറ്റ് വിവാദം: സിംഗിൾ ബെഞ്ച് വിധിവരുന്നതുവരെ പൊളിക്കൽ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വൈറ്റിലയിലെ ആർമി ഫ്ലാറ്റ് സമുച്ചയം സിംഗിൾ ബെഞ്ച് വിധി പറയുന്നതുവരെ പൊളിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ചെന്നൈ ആസ്ഥാനമായ പി.കെ. യുണീക് കമ്പനിയുടെ ഹർജിയിലാണ് നടപടി. കുറഞ്ഞ ടെൻഡർ തുക നൽകിയ തങ്ങളെ ഒഴിവാക്കിയെന്നാണ് കമ്പനിയുടെ വാദം.

ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബെഞ്ചിന് നിർദേശം നൽകി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കൽ പാടില്ലെന്നും അനുബന്ധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. 26 നിലയുള്ള രണ്ട് ടവറുകളാണ് പൊളിച്ച് നീക്കുന്നത്.

എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. മരടിലെ ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്. ബി, സി’ ടവറുകൾ ബലക്ഷയത്തെ തുടർന്ന് പൊളിക്കുന്നത്. മരട് ഫ്ലാറ്റുകൾ പൊളിച്ച മാതൃകയിലാകും ആർമി ടവറിലെ ഫ്ലാറ്റുകളും പൊളിക്കുക.

Kerala

ശിക്ഷ റദ്ദാക്കണമെന്ന് പ്രതികൾ, കൂട്ടണമെന്ന് സർക്കാർ; നടിയെ ആക്രമിച്ച കേസ് മാറ്റിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾ നൽകിയ അപ്പീലാണ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവച്ചത്.

കേസിൽ വാദം നടത്തുന്നതിനായി കൂടുതൽ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. വിചാരണക്കോടതി 20 വർഷം തടവിന് ശിക്ഷിച്ച പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം തുടങ്ങിയ പ്രതികളാണ് ശിക്ഷാ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത കോടതിയെ സമീപിച്ചത്.

Kerala

കശുവണ്ടി അഴിമതിക്കേസ്: ഉത്തരവ് വായിച്ചാല്‍ മനസിലാകില്ലേ? മുഹമ്മദ് ഹനീഷിനെ പരിഹസിച്ച് ഹൈക്കോടതി; മാപ്പപേക്ഷ നല്‍കി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു.

നിരന്തരം ഉത്തരവുകള്‍ അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം മാപ്പപേക്ഷ നല്‍കിയത്. കോടതി ഉത്തരവ് വായിച്ചാല്‍ മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകള്‍ അവഗണിച്ചതായും ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താന്‍ വ്യവസായ വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു.

കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ 10ന് ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദീന്‍റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. 2006-2015 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

കേസില്‍ മുഖ്യപ്രതികളായ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഇതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.

നടപടിക്രമങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Kerala

ആരോഗ്യവകുപ്പിലെ ഡിഎച്ച്എസ് തര്‍ക്കം: അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് കസേരയെ ചൊല്ലി ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ കെ.ജെ. റീനയെ എറണാകുളം റീജണല്‍ ലബോറട്ടറി ഡയറക്ടറായി സ്ഥലം മാറ്റിയത് സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.

ഹൈക്കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നാണ് സര്‍ക്കാരും ഡോക്ടര്‍ കെജെ റീനയും വ്യക്തമാക്കിയിരിക്കുന്നത്. റീനയെ മാറ്റിയ ആരോഗ്യ വകുപ്പ് ഡയറക്ടറായി ഡോ. വി. മീനാക്ഷിയെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.

തനിക്ക് അനുകൂലമായ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് അനുസരിച്ച് ജോലി ചെയ്യാന്‍ ഡോ. കെ.ജെ. റീന ഡിഎച്ച്എസ് ആസ്ഥാനത്ത് എത്തിയെങ്കിലും ഡോ. വി. മീനാക്ഷി സ്ഥാനം ഒഴിയാന്‍ തയാറായില്ല.

Kerala

ജീവന് ഭീഷണി; കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കുംഭമേള വൈറല്‍ താരത്തിനും ഭര്‍ത്താവിനും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്എച്ച്ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകാന്‍ മധ്യപ്രദേശ് പോലീസ് ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസവും എറണാകുളം ഏലൂര്‍ പോലീസ് സ്റ്റേഷനില്‍ മധ്യപ്രദേശ് പോലീസ് എത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചുവെന്ന മാതാപിതാക്കള്‍ നല്‍കിയ കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ നിയമനടപടി നേരിടുകയാണ്.

ഇതോടെയാണ് പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തന്‍റെ ജീവന് ഭീഷണിയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്.

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി ഫര്‍മാന് ഒരു മാസത്തെ ട്രാന്‍സിറ്റ് ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. ഫര്‍മാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

Kerala

മൈക്രോഫിനാൻസ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയാറായത്. വെള്ളാപ്പള്ളി നടേശൻ, എം.എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ.

ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സ‍ർക്കാർ പ്രോസിക്യൂഷന് അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദന്‍റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസന്വേഷണം തുടങ്ങിയത്.

സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വിഎസ് ആരോപിച്ചത്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വെള്ളിയാഴ്ച രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. നിരന്തരം നിർദേശിച്ചിട്ടും ഇദ്ദേഹം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്‍റെ അന്വേഷണത്തിൽ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വാക്കാൽ പറഞ്ഞു.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു

 

 

Kerala

മൈക്രോ ഫിനാന്‍സ് തട്ടിപ്പിൽ കടുപ്പിച്ച് ഹൈക്കോടതി; ജൂലൈ എട്ടിന് അന്തിമറിപ്പോര്‍ട്ട് നല്‍കണം

കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജൂലൈ എട്ടിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.

മതിയായ സമയം നല്‍കിയിട്ടും കേസിന്‍റെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ചോദിക്കുമ്പോഴെല്ലാം നല്‍കുന്നുണ്ടെങ്കിലും മുമ്പ് തന്നതില്‍നിന്ന് ഒന്നും കൂടുതല്‍ കാണാനില്ല. ഇനിയും കോടതിയെ ഇങ്ങനെ പരിഹസിക്കരുതെന്ന മുന്നറിയിപ്പോടെ ഹര്‍ജി വീണ്ടും ജൂലൈ എട്ടിനു പരിഗണിക്കാന്‍ മാറ്റി. അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനില്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കഴിഞ്ഞ മാസം കേസ് പരിഗണിക്കവെ കൂടുതല്‍ സമയം അനുവദിക്കില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് എടുത്തപ്പോഴും കൂടുതല്‍ പുരോഗതിയൊന്നും കേസില്‍ ഉണ്ടായിട്ടില്ലെന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നതും ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍തന്നെയാണ്. ആ കേസ് അന്വേഷണത്തിന്‍റെ തിരക്കിലാണെന്നാണ് പലപ്പോഴും മറുപടി.

എന്നാല്‍, മറ്റേ കേസിലും ഇതാണു സ്ഥിതി. അന്വേഷണം നന്നായി നടക്കുമെന്ന് തോന്നുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനുമേല്‍ സമ്മര്‍ദം ഉണ്ടാകാമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് അന്വേഷിക്കാന്‍ സമയമില്ലെങ്കില്‍ മാറ്റി ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

Kerala

ഡോ. റീനയുടെ സ്ഥലംമാറ്റം; ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ.റീനയെ സ്ഥലം മാറ്റി നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിനെതിരെ സർക്കാർ അപ്പീൽ നൽകി. സ്ഥലംമാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.

2026 ഫെബ്രുവരിയിൽ കെ.ജെ. റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചു. എക്സ്റ്റൻഷൻ ഇല്ലാതെയാണ് റീന ഡിഎച്ച്എസ്എസായി തുടർന്നത്. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് റീനയെ മാറ്റിയത് പോസ്റ്റ് അപ്ഗ്രേഡ് ചെയ്ത ശേഷമാണെന്നും അപ്പീലിൽ സർക്കാർ വ്യക്തമാക്കി.

അതേസമയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡിഎച്ച്എസിന്‍റെ കസേരയിലിരിക്കാനായില്ല. സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന നിലപാടിലാണ് പകരം ചുമതലയുള്ള ഡോ.മീനാക്ഷി. ഇതോടെ ഡിഎച്ച്എസിൽ നടക്കാനിരുന്ന പകർച്ചവ്യാധി പ്രതിരോധ യോഗവും മുടങ്ങി.

Kerala

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

കോടതിയെ കളിയാക്കരുതെന്ന് വിമർശിച്ച സിംഗിൾ ബെഞ്ച്, അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദമുണ്ടെന്നും നിരീക്ഷിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയിലാണ് കോടതി നടപടി.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജൂൺ 20ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനും കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ കേസെടുത്തത്.

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; നഷ്‌ടപരിഹാര വിശദാംശങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി

കൊച്ചി: തൃശൂരിൽ 16 പേരുടെ മരണത്തിനിടയാക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തവുമായി ബന്ധപ്പെട്ട് നഷ്‌ടപരിഹാരം നല്‍കിയതിന്‍റെയും നല്‍കാന്‍ ഉദ്ദേശിക്കുന്നതിന്‍റെയും വിവരങ്ങള്‍ നല്‍കണമെന്നു ഹൈക്കോടതി. ഏപ്രില്‍ 21ന് വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടു സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം.

മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നല്‍കുന്ന നഷ്‌ടപരിഹാരത്തിന്‍റെ വിശദാംശങ്ങള്‍ മൂന്നാഴ്ചയ്ക്കകം നല്‍കണം. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അറിയിക്കണം. തുടര്‍ന്ന് ഹർജി വീണ്ടും നാലാഴ്ചയ്ക്കുശേഷം പരിഗണിക്കാനായി മാറ്റി.

Kerala

ശബരിമല സ്വർണക്കൊള്ള കേസ്; ഇനി സമയം തരില്ല, കുറ്റപത്രം ഉടൻ വേണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ഹൈക്കോ‌ടതി. അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് ഈ മാസം 29നകം അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി.

അന്വേഷണം പൂർത്തിയാക്കാൻ ആവശ്യത്തിലധികം സാവകാശം ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന് ഇനി കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്‍റായ കാലത്ത് ദ്വാരപാലക പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്ക് കൊണ്ടുപോയ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അതേസമയം അന്വേഷണ പുരോഗഗതി റിപ്പോർട്ട് എസ്ഐടി കോടതിക്ക് കൈമാറി.

പാളികൾ അഴിച്ചെടുത്ത് കൊണ്ടുപോയതിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരടക്കം ആർക്കൊക്കെ വീഴ്ചപറ്റിയെന്ന് അ്ന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കുറ്റപത്രം അടുത്ത മാസം പകുതിയോടെ സമർപ്പിക്കുമെന്നും സൂചനയുണ്ട്.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ പ്രഭാമണ്ഡലത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച വിവരം എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. അന്വേഷണ റിപ്പോര്‍ട്ടും എസ്‌ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെ മുകള്‍ ഭാഗത്തെയും പാളികളുടെയും സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് എസ്‌ഐടി പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരകപാലക ശില്‍പ്പങ്ങളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. അത് പരിശോധനയ്ക്ക് അയക്കാനുള്ള അനുമതിയും ഇന്ന് എസ്‌ഐടി തേടും.

 

 

Kerala

പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം; പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുക.

സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദം. കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ അമ്മയും രണ്ടാച്ഛനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിർദേശം നല്‍കി.

മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു.

കുട്ടിയുടെ കൊലപാതകത്തിന് മുന്പ് മുത്തശി നൽകിയ പരാതിയിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. നേരത്തെ നൽകിയ പരാതി അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

കുഞ്ഞിന്‍റെ അമ്മൂമ്മ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്‍റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസഹായാവസ്ഥ റീന ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചത്. എന്നാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെല്‍പ്പ്‌ലൈനില്‍ നിന്ന് അവര്‍ക്ക് ലഭിച്ച മറുപടി.

National

വിജയ്‍യുടെ ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി, ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി. വിജയ്‍യുടെ ജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. വിജയ്‍‍യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാർഥിയാണ് ഹർജി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ചെലവിന്‍റെ കണക്കു നൽകിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നു. സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഹർജിയിൽ തീർപ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

Kerala

പ്രിയദർശിനി പദ്ധതി റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ നടപ്പിലാക്കുന്ന പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തിക മാനദണ്ഡങ്ങളോ താമസ യോഗ്യതകളോ ഇല്ലാതെ കേവലം ലിംഗത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ ഉറപ്പുനൽകുന്ന സമത്വത്തിന്‍റേയും വിവേചനമില്ലായ്മയുടേയും ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

ഈ പദ്ധതിയിലൂടെ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത് വിവേചനപരമാണെന്നും ഹർജിയിൽ പറയുന്നു.

Kerala

നിതിന്‍ രാജിന്‍റെ മരണം: ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: അഞ്ചരക്കണ്ടി ദത്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നിതിന്‍ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്‍റെ വാദം.

തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല്‍ ഡോ. റാമിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില്‍ കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള്‍ ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Kerala

നടിയെ ആക്രമിച്ച കേസ്: സീല്‍ഡ് കവറില്‍ മെമ്മറി കാര്‍ഡ് ഹാജരാക്കണം, ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ഒരു മാസത്തിനകം സീല്‍ വച്ച കവറില്‍ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ്. അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ വിലയിരുത്തല്‍.

മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതില്‍ നേരത്തെയുള്ള അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഇതില്‍ കോടതി പ്രോസിക്യൂഷനോട് നിലപാട് തേടി. ഒരു മാസത്തിനകം മറുപടി നല്‍കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യനും കൗസര്‍ ഇടപ്പഗത്തുമാണ് സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയത്.

Kerala

തുറവൂര്‍ ക്ഷേത്രം: വസ്തുക്കളുടെ മൂല്യ പരിശോധനയ്ക്ക്‌ ഹൈക്കോടതി ഉത്തരവ്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തിലെ ആഭരണ പരിശോധനയില്‍ 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് ഹൈക്കോടതിയില്‍ തിരുവാഭരണ കമ്മീഷറുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

ജൂലൈ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ 2013 വരെയുള്ള രജിസ്റ്ററുകള്‍ പരിശോധിച്ച് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തരം തിരിച്ചതായി കമ്മീഷണര്‍ കോടതിയില്‍ നേരിട്ടെത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1972ന് മുമ്പ് നടന്ന പരിശോധനകളിലും 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായിരുന്നില്ല. മുമ്പ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചിരിക്കാമെന്നും അത് രേഖപ്പെടുത്താത്തതാകാമെന്നുമാണ് നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ലെ കോടതി ഉത്തരവ് പ്രകാരം കുറച്ച് സ്വര്‍ണം ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് 45 വസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ തിരുവാഭരണം രജിസ്റ്ററില്‍ ലഭ്യമല്ല. മുദ്രപ്പൊതികള്‍ പരിശോധിച്ചാലേ ക്ഷേത്രത്തിലുണ്ടോയെന്ന് ഉറപ്പിക്കാനാകൂ. ഇതിനായി 2013-19 കാലയളവിലെ മഹസറുകളും സ്‌ട്രോംഗ് റൂം മഹസറുകളും പരിശോധിക്കേണ്ടതുണ്ടെന്നും രേഖകള്‍ ലഭ്യമാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കുറ്റപത്രം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആക്രമിച്ച കേസിലെ കുറ്റപത്രം ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. സംഭവം ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് എം.സി. അതുല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്‍റെ ഉത്തരവ്.

കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം. തുടര്‍ന്ന് ഹര്‍ജി വീണ്ടും 29ന് പരിഗണിക്കാന്‍ മാറ്റി. കരിങ്കൊടി വീശുകയും മുദ്രാവാക്യം വിളിക്കുകയും മാത്രമാണ് ചെയ്തതെന്നും വധശ്രമക്കേസ് അനാവശ്യമായി ചേര്‍ത്തതാണെന്ന് ഹർജിക്കാരൻ ആരോപിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുള്ളത്. ശരിയായ അന്വേഷണം ആവശ്യപ്പെട്ട് അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് കേസില്‍ കുറ്റപത്രം നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചത്.

Kerala

ബില്ലും വൗച്ചറുമില്ലാതെ നിത്യപൂജ സാധനങ്ങള്‍ വാങ്ങല്‍: തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ നിലപാട് തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ബില്ലും വൗച്ചറുമില്ലാതെ നിത്യപൂജാ സാധനങ്ങള്‍ കൈപ്പറ്റുന്നതിനെ ന്യായീകരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തള്ളി ഹൈക്കോടതി. വഴിപാട് സാധനങ്ങള്‍ വാങ്ങാന്‍ കേരള ഫിനാന്‍ഷ്യല്‍ കോഡോ പര്‍ച്ചേസ് മാനുവലോ പാലിക്കേണ്ടതില്ലെന്നും സാധനങ്ങള്‍ പെട്ടെന്ന് കേടാകുന്നവയായതിനാല്‍ ബില്ലുകള്‍ പ്രായോഗികമല്ലെന്നുമുള്‍പ്പെടെ വാദങ്ങള്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി.ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളി.

വഴിപാടുകളുമായി ബന്ധപ്പെട്ട് നിലവില്‍ ശബരിമലയില്‍ നടക്കുന്ന രീതികള്‍ സുതാര്യമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനും കോടതി നിര്‍ദേശം നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തെ അഷ്‌ടാഭിഷേകം, മഹാനിവേദ്യം, ഗണപതി ഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവന്‍ രേഖകളും 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കണം. സുനില്‍ സ്വാമിയെന്ന സുനില്‍കുമാറോ മറ്റ് സ്‌പോണ്‍സര്‍മാരോ നല്‍കിയ സാധനങ്ങളുടെ വിവരങ്ങള്‍, സ്‌റ്റോക്ക് രജിസ്റ്റര്‍ എന്നിവ സമര്‍പ്പിക്കണം. ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകള്‍ പരിശോധിച്ച ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഹാജരാക്കാനും നിര്‍ദേശിച്ചു.

ബോര്‍ഡിന്‍റെ വാദങ്ങള്‍ പൊതു സാമ്പത്തിക ഭരണത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവും അഴിമതിക്ക് വഴിതുറക്കുന്നതും വിചിത്രവുമാണെന്ന് കോടതി പറഞ്ഞു. പൊതുപണം ചെലവഴിക്കുമ്പോള്‍ കൃത്യമായ രേഖകള്‍ വേണ്ടതുണ്ട്. സാധനങ്ങള്‍ കേടാകുന്നവയാണെങ്കില്‍ കൃത്യമായ രേഖകള്‍ സൂക്ഷിക്കേണ്ടത് അഴിമതി തടയാന്‍ അനിവാര്യമാണ്. 1250 ക്ഷേത്രങ്ങളുള്ള ദേവസ്വം ബോര്‍ഡിന് സുതാര്യതയില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു.

ശബരിമല ക്ഷേത്ര ഭരണത്തിലും വഴിപാട് നടത്തിപ്പിലും ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിരീക്ഷണം. ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച കോടതി തുടര്‍ന്ന് കേസ് 19ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

Kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിക്ക് ജാമ്യത്തില്‍ തുടരാം, തെളിവില്ലെന്ന പരാമര്‍ശം നീക്കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കെതിരെ തെളിവില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നീക്കി. എന്നാല്‍ തന്ത്രിക്ക് ജാമ്യം റദ്ദാക്കാന്‍ ആവില്ലെന്നും കോടി വ്യക്തമാക്കി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രിക്ക് 41 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം അനുവദിച്ചത്.

തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായാണ് എസ്‌ഐടി ഹൈക്കോടതിയെ സമീപിച്ചത്. തെളിവില്ലെന്ന കീഴ്‌ക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. തന്ത്രിക്കെതിരെ തെളിവിന്‍റെ ഒരു കണിക പോലുമില്ല എന്നായിരുന്നു വിജിലന്‍സ് കോടതിയുടെ പകരാമര്‍ശം.

കീഴ്‌ക്കോടതിയുടെ പരാമര്‍ശം നീക്കം ചെയ്‌തെങ്കിലും തന്ത്രിക്ക് ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നുമില്ല. അതിനാല്‍ ജാമ്യം റദ്ദാക്കി ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. തന്ത്രിക്കെതിരെ തെളിവുണ്ട് എന്നാണ് അപ്പീലില്‍ എസ്ഐടിയുടെ അവകാശവാദം.

Kerala

നടിയെ ആക്രമിച്ച കേസ്: ചോദ്യങ്ങളുമായി ഹൈക്കോടതി, ഹര്‍ജി പരിഗണിക്കുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ പരാതിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വകുപ്പുതല നടപടികളോ ക്രിമിനല്‍ നടപടികളോ ഉണ്ടായിട്ടുണ്ടോ എന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദേശം നല്‍കി.

കേസിന്‍റെ വിചാരണ ഘട്ടത്തില്‍ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയത് വലിയ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവച്ചിരുന്നു. കേസ് അട്ടിമറിക്കുന്നതിനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ ചോര്‍ന്നത് കേസിന്‍റെ സുതാര്യതയെ ബാധിക്കുന്നതാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വിപുലമായ അന്വേഷണം തന്നെ വേണമെന്നുമാണ് പ്രധാന ആവശ്യം.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത പെന്‍ഡ്രൈവ് അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇത് ഫോറന്‍സിക് ലാബിലേക്ക് അയച്ച് പരിശോധിച്ച്, ദൃശ്യങ്ങള്‍ അനധികൃതമായി ആക്‌സസ് ചെയ്ത കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അതിന് എസ്‌ഐടി രൂപീകരിക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം.

Kerala

മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎല്ലിന്‍റെ ഹർജി ഹൈക്കോടതി തള്ളി.

ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്‍റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിന്‍റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു.

സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്‍റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

Kerala

മാസപ്പടി കേസ്; ഇഡിക്കും സിഎംആർഎല്ലിനും ഇന്ന് നിർണായക ദിനം

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുക.

കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നാണ് കമ്പനിയുടെ ആവശ്യം. അതേസമയം കേസിലെ തുടർനടപടികൾ തീരുമാനിക്കാൻ ഇഡി ഡയറക്ടർ യോഗം വിളിച്ചിട്ടുണ്ട്.

കേസിലെ തുടർനടപടികൾക്ക് നേരിട്ട് നേതൃത്വം നൽകാൻ ഇഡി ഡയറക്ടർ രാഹുൽ നവീൻ കൊച്ചിയിലെത്തി. ഇന്ന് രാവിലെ പത്തിന് ചേരുന്ന ഉന്നതതല യോഗത്തിൽ വീണാ വിജയൻ അടക്കമുള്ളവർക്കെതിരെയുള്ള അടുത്ത നീക്കങ്ങൾക്കും രൂപം നൽകും.

വീണയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവും അജണ്ടയിലുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായാൽ ഇഡിയുടെ ഭാഗത്തുനിന്ന് അതിശക്തമായ നടപടികൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലടക്കം ഇഡി റെയ്‌ഡ് നടത്തിയത്. കമ്പനി മേധാവികളുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് സിഎംആർഎൽ കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസിന് സേവനങ്ങൾ നൽകാതെ 1.72 കോടി രൂപ നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ഫെഡറലിസത്തിന് എതിരാണ്, അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

പിണറായി വിജയന്‍റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ആയിരുന്നു ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആക്രമണം. കേസില്‍ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Kerala

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ; സാവകാശം ഈ മാസം 16 വരെ നീട്ടി

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി.

റൂറല്‍ എസ്പി സമർപ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവുകൾ ഇറക്കരുതെന്നും കോടതി നിർദേശിച്ചു.

മലയിടംതുരുത്ത് ഒഴിപ്പിക്കലില്‍ ഈ മാസം ഒന്പത് വരെ ഹൈക്കോടതി നേരത്തേ സര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നു. എന്നാൽ കുടിയൊഴിപ്പിക്കലില്‍ സാവകാശം ഈ മാസം ഒന്പതിന് അപ്പുറത്തേക്ക് നീട്ടി നല്‍കാനാകില്ലെന്നും അതിനകം നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി അഭിഭാഷക കമ്മീഷന് നിര്‍ദേശം നൽകിയത്.

ഇതോടെ കുടിയൊഴിപ്പിക്കലിന് പോലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷന്‍ കത്തു നല്‍കി. ഈ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഈ മാസം 16 വരെ കോടതി സാവകാശം അനുവദിക്കുകയായിരുന്നു.

 

Kerala

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഒരു മാസത്തേക്ക് അറസ്റ്റ് പാടില്ല എന്നാണ് നിര്‍ദേശം. ജസ്റ്റീസ് കൗസര്‍ ഇടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് വിധി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫര്‍മാന് കോടതി സാവകാശം നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, തട്ടിക്കൊണ്ടുപോയി എന്ന പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പെണ്‍കുട്ടിയും ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിക്ക് 16 വയസ് മാത്രമാണ് പ്രായം എന്നാണ് മധ്യപ്രദേശ് പോലീസിന്‍റെ അഭിഭാഷകന്‍റെ വാദം. ഹിന്ദു നിയമപ്രകാരം രണ്ടു ഹിന്ദുക്കള്‍ക്ക് മാത്രമേ അമ്പലത്തില്‍ വച്ച് വിവാഹിതരാകാന്‍ സാധിക്കുകയുള്ളു, അല്ലാത്തപക്ഷം ആ വിവാഹം അസാധുവാണ്, അതിനാല്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല എന്നും അഭിഭാഷകന്‍ അറിയിച്ചു.

പെണ്‍കുട്ടിയെ ഇരയായി കണ്ട് സംരക്ഷിക്കാന്‍ ഒരുക്കമാണെന്നും പോലീസ് അറിയിച്ചിരുന്നു. ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തീയതി 2009 ഡിസംബര്‍ 13 ആണെന്നും ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും മധ്യപ്രദേശ് പോലീസ് ചൊവ്വാഴ്ച വാദിച്ചിരുന്നു.

എന്നാല്‍ തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമായിരുന്നു പെണ്‍കുട്ടിയുടെ വാദം.

Kerala

മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇഡി അന്വേഷണത്തിന് അടിയന്തര സ്റ്റേ ഇല്ല. ഇഡി അന്വേഷണം തുടരാൻ തടസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിയില്‍ ഇന്നുതന്നെ വാദം പൂർത്തിയാക്കി തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്‍റെ ആവശ്യം. എന്നാൽ അന്വേഷണം അനുവദിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.

എഫ്ഐആറോ കുറ്റപത്രമോ ഇല്ലാതെ ഇഡി അന്വേഷണം തുടങ്ങിയെന്നും അധികാരപരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നുമായിരുന്നു സിഎംആര്‍എല്‍ വാദങ്ങള്‍. ഇഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവമെന്നും സിഎംആര്‍എല്‍ കോടതിയില്‍ പറഞ്ഞു.

National

ടിവി പരസ്യങ്ങൾക്ക് 12 മിനിറ്റ്: ചട്ടം ശരിവച്ച് ഹൈക്കോടതി

ന്യൂഡൽഹി: ടെലിവിഷൻ പരസ്യങ്ങൾക്ക് മണിക്കൂറിൽ 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ) ചട്ടം ഡൽഹി ഹൈക്കോടതി ശരിവച്ചു.

പരസ്യങ്ങളുടെ സമയപരിധി ചോദ്യംചെയ്ത് വിവിധ ചാനൽ കന്പനികൾ സമർപ്പിച്ച ഹർജികൾ ജസ്റ്റീസുമാരായ അനിൽ ക്ഷേത്രപാൽ, അമിത് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി.

2013ൽ ചട്ടം കൊണ്ടുവന്നെങ്കിലും നിയമലംഘനം നടത്തുന്ന ചാനലുകൾക്കെതിരേ നടപടിയെടുക്കുന്നതിൽനിന്ന് ട്രായിയെ ഹൈക്കോടതി വിലക്കിയിരുന്നു.

ട്രായ് ചട്ടത്തിനെതിരായ ഹർജികൾ കഴിഞ്ഞ പത്തു വർഷത്തിലേറെയായി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇന്നലെ തീർപ്പായത്. ചട്ടപ്രകാരം ചാനലുകൾക്ക് മണിക്കൂറിൽ പരമാവധി 10 മിനിറ്റ് വാണിജ്യ പരസ്യങ്ങളും രണ്ടു മിനിറ്റ് സ്വന്തം ചാനലിന്‍റെ പ്രൊമോഷനുകളും മാത്രമേ സംപ്രേഷണം ചെയ്യാൻ സാധിക്കൂ.

Kerala

മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണം: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിഎംആര്‍എല്‍. സിഎംആര്‍എല്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ എന്‍.സി ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുര്യന്‍, കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഇഡിക്ക് അന്വേഷണം തുടരാമെന്ന വിധി വന്ന ദിവസം തന്നെ അപ്പീല്‍ നല്‍കുന്നതു വരെ അന്വേഷണം മരവിപ്പിക്കണം രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചിരുന്നില്ല. തങ്ങളുടെ വാദം കേള്‍ക്കുന്നതു വരെ ഇഡിയുടെ അന്വേഷണം തടയണമെന്നാണ് അപ്പീലിലെ ആവശ്യം.

ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അന്വേഷണം, എസ്എഫ്‌ഐഒയുടെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇഡിയുടെ അന്വേഷണം ആവശ്യമില്ല, അന്വേഷണത്തിന്‍റെ പേരില്‍ അനാവശ്യ റെയ്ഡ് നടത്തുന്നു തുടങ്ങി നേരത്തെ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ വച്ച അതേ ആവശ്യങ്ങളാണ് ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലുമുള്ളത്.

National

തമിഴ്‌നാട്ടിൽ ഗോവധ നിരോധനം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നിരോധനം ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റീസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. ട

സർക്കാർ നടപടിയെക്കുറിച്ചറിയാൻ കേസ് വീണ്ടും വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദേശം നൽകി. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Kerala

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് ആണ് ഇന്നലെ വിചാരണക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.

2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ. അസ്‌കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത്, നിലാവില്‍ സി. നിജില്‍, പി.കെ. അഭിനാഷ്, എ. ജിതിന്‍, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, മുട്ടില്‍ എ.കെ. സുബിന്‍, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

Kerala

മാസപ്പടി കേസ്: സിഎംആര്‍എല്ലിന് തിരിച്ചടി, ഇഡിക്ക് അന്വേഷണം തുടരാം, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.

സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്‍, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.

വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന്‍ കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.

ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് 1.72 കോടി രൂപ നല്‍കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.

Kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയത്.

മണ്ണാര്‍ക്കാട് എസ്‌സി എസ്‌ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പ്രശോഭ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അടക്കം സാങ്കേതിക പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. പരാതി എത്തിയതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Kerala

അട്ടപ്പാടി മധുവധക്കേസ്; ഒന്നാംപ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു

പാലക്കാട്: സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. ഇയാൾക്കെതിരായ  മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.

2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്‍റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്.

ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest News

Corehub Up